ഭാര്യയുടെ മരണശേഷം ഡീക്കനു പൗരോഹിത്യം നല്‍കി

ഭാര്യയുടെ മരണശേഷം ഡീക്കനു പൗരോഹിത്യം നല്‍കി

അര്‍ജന്റീനയില്‍ 27 വര്‍ഷമായി സ്ഥിരം ഡീക്കനായി സേവനം ചെയ്യുകയായിരുന്ന ലൂയിസ് അവാഗ്ലിയാനോയ്ക്കു പൗരോഹിത്യം നല്‍കി. 68 കാരനായ അദ്ദേഹത്തിന്റെ ഭാര്യ 38 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014-ല്‍ നിര്യാതയായിരുന്നു. രണ്ടു മക്കളുണ്ട്. അവര്‍ തിരുപ്പട്ടത്തില്‍ പങ്കെടുത്തു. ബിഷപ് കാര്‍ലോസ് ജോസ് ടെസെര ആയിരുന്നു കാര്‍മ്മികന്‍.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു വിരമിച്ചയാളാണ് നവവൈദികന്‍. നിയമപഠനം പൂര്‍ത്തീകരിച്ച് അഭിഭാഷകവൃത്തിയിലേക്കു തിരിയാന്‍ സാഹചര്യമുണ്ടായിരിക്കെയാണ് അതൊഴിവാക്കി ഡീക്കനാകാനുള്ള പരിശീലനം നേടി ശുശ്രൂഷയാരംഭിച്ചത്. 1993-ലായിരുന്നു ഇത്. വിവാഹമെന്ന ദാനം മനോഹരമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org