കണ്ടല്‍ക്കാടുകളും തീരസംരക്ഷണവും

കണ്ടല്‍ക്കാടുകളും തീരസംരക്ഷണവും

തമ്മലം വിജയന്‍

തിരകള്‍ തീരത്തെ തല്ലിത്തകര്‍ക്കുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ട പ്രദേശവാസികള്‍ തീരാദുഃഖത്തില്‍പ്പെടുന്നു. കടല്‍ക്ഷോഭത്തില്‍ വന്‍തിരകള്‍ തീരത്തെയും തീരപ്രദേശത്തെ കരിങ്കല്‍ ഭിത്തികളെയും തകര്‍ത്തശേഷം സമീപത്തെ റോഡും വീടുകളും ഉള്‍പ്പെടെ കലിതുള്ളി കടല്‍ കവര്‍ന്നെടുക്കുന്നു. തകര്‍ന്ന തീരപ്രദേശത്തെ പൂര്‍വ്വസ്ഥിയിലെത്തിക്കുന്നത് ശ്രമകരവും ചെലവേറിയതുമാണ്.
കുത്തൊഴുക്കില്‍പ്പെടുമ്പോള്‍ നദിയുടെ തീരങ്ങളും തീര്‍ത്തും തകരുന്നുണ്ട്. കടലിന്റെയും നദികളുടെ യും തീരങ്ങളെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നത് കരുത്തുറ്റതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദ്ദ വുമായ മാര്‍ഗ്ഗമാണ് തീരങ്ങളില്‍ വളരുന്ന കണ്ടല്‍വൃക്ഷനിരകള്‍.
അഴിമുഖങ്ങളിലും നദീതീരങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം സസ്യജാലമാണ് കണ്ടല്‍ക്കാടുകള്‍. ലോകത്താകെ എണ്‍പതിലധികം രാ ജ്യങ്ങളിലായി 1.4 കോടി ഹെക്ടര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകളുണ്ട്. ഇന്ത്യയില്‍ 6,750 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകളുണ്ട്. പത്തോളം സസ്യകുടുംബങ്ങളില്‍പ്പെട്ട ചെറുചെടികളും വൃക്ഷങ്ങളുമടങ്ങുന്ന 26 സസ്യവര്‍ഗ്ഗങ്ങള്‍ കണ്ടല്‍ച്ചെടികളില്‍പ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലയിനം കണ്ടല്‍സസ്യങ്ങള്‍ ഔഷധഗുണമുള്ളതാണ്. ഇവയ്ക്ക് അഗ്നിശിഖ എന്നാണ് ഔഷധീയനാമം.

കടല്‍ക്ഷോഭം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയെ ശക്തമായി ചെറുത്ത് തീരം സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദത്തിലൂടെ വംശനാശം സംഭവിക്കുന്ന പക്ഷി മത്സ്യാദികള്‍ക്കനുയോജ്യമായ ആവാസ വ്യവസ്ഥകള്‍ ഒരുക്കി അവയുടെ പ്രജനനം നടത്തുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്ന കണ്ടല്‍ച്ചെടികളെ നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും വളര്‍ത്തി സംരക്ഷിച്ച് തീരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാം.

നദിക്കരയിലെ ലവണാംശമുള്ള മണ്ണിലെ നിലനില്പിന് അനുയോജ്യയായ ചില പ്രത്യേക സ്വഭാവങ്ങള്‍ കണ്ടല്‍സസ്യങ്ങള്‍ക്കുണ്ട്. ശാഖകളില്‍ നിന്ന് മണ്ണിലേക്കു ധാരാളമായി വളരുന്ന ഊന്നുവേരുകള്‍ അയഞ്ഞ മണ്ണില്‍ സസ്യങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ ശക്തിയായ ഒഴുക്ക്, കൊടുങ്കാറ്റ് ഉഗ്രമായ തിരമാല തുടങ്ങിയവയില്‍നിന്ന് ചെടികള്‍ക്ക് സംരക്ഷണം ലഭിക്കുന്നു. മാതൃസസ്യത്തില്‍ നിന്നു മുളച്ചതിനുശേഷമാണ് വിത്തുകള്‍ നിലം പതിക്കുന്ന 'വിവിപാരിറ്റി' (Viviparity) എന്ന സവിശേഷതയും ഈ കണ്ടല്‍സസ്യങ്ങള്‍ ക്കുണ്ട്.
കടല്‍ത്തീരത്തിനും കരപ്രദേശത്തിനും ഇടയ്ക്ക് പുഷ്ടിയായി വള രുന്ന കണ്ടല്‍ക്കാടുകള്‍ നല്ലൊരു പരിസ്ഥിതി സംരക്ഷണ മേഖലയായിത്തീരുന്നു. കൊടുങ്കാറ്റും ചുഴലിക്കാറ്റും ഉണ്ടാകുമ്പോള്‍ കണ്ടല്‍ക്കാടുകള്‍ കരയെ സംരക്ഷിക്കുന്നു. കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന വന്‍തിരകള്‍ കാരണം ഉണ്ടാകുന്ന കരയിലെ മണ്ണൊലിപ്പ് തടയുന്നതിനും കണ്ടല്‍ക്കാടുകള്‍ സഹായിക്കുന്നുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്ക് പ്രകൃതി ഒരുക്കുന്ന ഒരു വാസസ്ഥലമായി കണ്ടല്‍ക്കാടുകള്‍ മാറുന്നു. നദികളില്‍ വെള്ളപ്പൊക്കത്താലുണ്ടാകുന്ന കെടുതികള്‍ കുറയ്ക്കുന്നതിനും കരയില്‍നിന്നും നദികളില്‍നിന്നും ഒലിച്ചുവരു ന്ന ചെളിയും ചപ്പുചവറുകളും മറ്റുമാലിന്യങ്ങളും കണ്ടല്‍ക്കാടുകള്‍ അരിച്ചുമാറ്റുന്നതുവഴി കടല്‍ജലത്തിന്റെ ശുദ്ധിക്കും കണ്ടല്‍ സസ്യങ്ങള്‍ ഉപകരിക്കുന്നു.
കണ്ടല്‍ വൃക്ഷങ്ങളില്‍നിന്ന് തടിയും വിറകും ലഭിക്കുന്നു. കൂടാതെ വൃക്ഷങ്ങളുടെ പുറംതൊലി തുകല്‍ വ്യവസായത്തിനും ചിലയിനം ക ണ്ടല്‍സസ്യങ്ങള്‍ ഔഷധത്തിനും ഉപയോഗിക്കുന്നു.
അതിസാരം, രക്തസമ്മര്‍ദ്ദം, ആസ്തമ, വൈറല്‍/ബാക്ടീരിയല്‍ പ കര്‍ച്ച വ്യാധി, പാമ്പുകടിക്കും ഉള്‍പ്പെടെയുള്ള മരുന്നു കണ്ടല്‍സസ്യങ്ങ ളില്‍ നിന്നും നിര്‍മ്മിക്കാനാകുന്നു.
ഫോട്ടോ സിന്തസൈസ് പ്രക്രിയ നടക്കുമ്പോള്‍ കണ്ടല്‍സസ്യങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പിടിച്ചെടുത്ത് ഇലകളിലും ശിഖരങ്ങളിലും വേരിലും കാ ണ്ഡത്തിലും ധാരാളമായി ശേഖരി ക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാ നത്തിന് ഇടയാക്കുന്ന ആഗോള താപനത്തെ കുറയ്ക്കുന്നു.
മത്സ്യങ്ങള്‍ക്കും മറ്റു ജലജീവികള്‍ക്കും, പക്ഷികള്‍ക്കും, തേനീച്ചകള്‍ക്കും, വാനരന്മാര്‍ക്കും കണ്ടല്‍ ക്കാടുകള്‍ ഒരു വാസയോഗ്യസ്ഥലമായി മാറുന്നു. തീരം കണ്ടല്‍ക്കാടുകളാല്‍ മനോഹരമാകുമ്പോള്‍ ഗവേഷകരും സന്ദര്‍ശകരും എത്തുന്നതോടുകൂടി തീരപ്രദേശം ആകര്‍ഷിക്കുകയും ചെയ്യുന്നു. ടൂറിസം വിക സിക്കുന്നതോടൊപ്പം സമീപവാസികള്‍ക്കുള്ള നിത്യനിദാന ആവശ്യങ്ങള്‍ക്കും വരുമാന മാര്‍ഗ്ഗത്തിനും കൂടി കണ്ടല്‍ക്കാടുകള്‍ സഹായകരമാണ്.
സമൃദ്ധമായ ജൈവവൈവിധ്യം സൃഷ്ടിക്കുന്നതിലൂടെ പ്രകൃതി സം രക്ഷണത്തിനും വിവിധയിനം കടല്‍ ജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റു പ്രജനനത്തിനും പരിപാലനത്തിനും കണ്ടല്‍ക്കാടുകള്‍ സംരക്ഷണം നല്കുന്നു.
ഒരു ടണ്‍ കണ്ടല്‍ വൃക്ഷങ്ങളുടെ വിറകില്‍ നിന്നും 5 ടണ്‍ ഇന്ത്യന്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നു. ഇത് കത്തിക്കുന്നതിലൂടെ പുക പുറം ത ള്ളാതെ തന്നെ വളരെയധികം ചൂട് നല്കുകയും ചെയ്യുന്നു.
ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ റി പ്പോര്‍ട്ട് പ്രകാരം 2001 നും 2012 നുമിടയ്ക്ക്, 1,92,000 ഹെക്ടര്‍ പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ 70,000 ഹെക്ടര്‍ വി സ്തൃതിയില്‍ വ്യാപിച്ചിരുന്ന കണ്ടല്‍ ക്കാടുകള്‍ ഇന്ന് ഏകദേശം 1750 ഹെ ക്ടറായി ചുരുങ്ങിയിട്ടുണ്ട്. കേരളത്തിലെ അഴിമുഖങ്ങളും കായല്‍പ്പരപ്പുകളും നദികളുമെല്ലാം കണ്ടല്‍ക്കാടുകള്‍ക്ക് അനുയോജ്യമാണ്. ഒരു കാലത്ത് വളരെയധികമുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് വിവിധ വികസന ആവശ്യങ്ങള്‍ക്കായി ജലാശയങ്ങളെ ഉപയോഗിക്കുവാന്‍ തുടങ്ങിയതോടുകൂടി കണ്ടല്‍ക്കാടുകളുടെ നാശത്തിനിടയായി.
ഭൂമിയില്‍ ഹരിതവര്‍ണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയും ഹരിതഗൃഹവാതകം ക്രമാതീതമായി പുറംതള്ളുന്നതിനാലും ഉണ്ടാകുന്ന പാരിസ്ഥിതികയാഘാതം കുറയ്‌ക്കേണ്ടത് വര്‍ത്തമാനകാല പ്രതികൂല അനുഭവങ്ങളില്‍ അത്യാവശ്യമായിരിക്കുന്നുവെന്നതാണ്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരും ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ടും 2010 മുതല്‍ 2017 വരെ നടത്തിയ മലിനീകരണ ഡേറ്റകള്‍ വിലയിരുത്തിയ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നതു കാരണം ആര്‍ട്ടിക് ധ്രുവക്കരടികളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നിട്ടുണ്ടെന്നും ഉയര്‍ന്ന തോതിലുള്ള ഹരിതഗൃഹവാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുന്നതെന്നുമാണ്.
ലോകത്ത് വ്യാവസായിക വളര്‍ച്ചയ്ക്കു മുന്‍പുള്ള അന്തരീക്ഷ താപനിലയില്‍ നിന്നും 3.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കു ന്നത്.
കടല്‍ക്ഷോഭം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയെ ശക്തമായി ചെറുത്ത് തീരം സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദത്തിലൂടെ വംശനാശം സംഭവിക്കുന്ന പക്ഷി മത്സ്യാദികള്‍ക്കനുയോജ്യമായ ആവാസ വ്യവസ്ഥകള്‍ ഒരുക്കി അവയുടെ പ്രജനനം നടത്തുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്ന കണ്ടല്‍ച്ചെടികളെ നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും വളര്‍ത്തി സംരക്ഷിച്ച് തീരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org