ഇറാഖിലെ പള്ളി യുഎന്‍ പുനഃനിര്‍മ്മിക്കുന്നു

ഇറാഖിലെ പള്ളി  യുഎന്‍ പുനഃനിര്‍മ്മിക്കുന്നു

ഇറാഖിലെ മോസുളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത അല്‍-താഹെര കത്തോലിക്കാ പള്ളിയുടെ പുനഃനിര്‍മ്മാണം ഐക്യരാഷ്ട്രസഭയുടെ പൈതൃക സംരക്ഷണ വിഭാഗം ഏറ്റെടുത്തു. 2014-ലാണ് ഈ പള്ളി ഭീകരര്‍ തകര്‍ത്തത്. മോസുളില്‍ മാത്രം പൈതൃക പ്രാധാന്യമുള്ള 28 നിര്‍മ്മിതികളെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തിരുന്നു. 1862-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അല്‍-താഹെരെ പള്ളി. യുഎഇയുമായി സഹകരിച്ചാണ് യുനെസ്കോ ഇതു പുനഃനിര്‍മ്മിക്കുന്നത്. 1873-ല്‍ നിര്‍മ്മിക്കപ്പെട്ടതും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ തകര്‍ന്നതുമായ മറ്റൊരു പളളിയും കൂടി ഇതേ മട്ടില്‍ യുനെസ്കോ പുനഃനിര്‍മ്മിക്കുന്നുണ്ട്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മോസുള്‍. കല്‍ദായ കത്തോലിക്കാസഭയുടേയും സിറിയന്‍ കത്തോലിക്കാസഭയുടേയും രണ്ടു രൂപതകളുടെ ആസ്ഥാനങ്ങള്‍ മോസുളിലുണ്ട്. 2003-ല്‍ 35,000 ക്രൈസ്തവരുണ്ടായിരുന്ന മോസുളില്‍ ഐസിസ് ആക്രമണത്തിനു ശേഷം ക്രൈസ്തവജനസംഖ്യ 15,000 ആയി കുറഞ്ഞിട്ടുണ്ട്. നൂറു കണക്കിനു ക്രൈസ്തവരെ ഇവിടെ ഐസിസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നു സഭാധികാരികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org