പള്ളികളിലെ വിവാഹപരസ്യം

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റു കൂദാശകളെപ്പോലെ വിവാഹമെന്ന കൂദാശയും വിലപ്പെട്ടതുതന്നെയാണ്. വിവാഹമെന്ന കൂദാശ വൈദികന്‍ ആശീര്‍വദിക്കുന്നതിനുമുമ്പു മൂന്നു പ്രാവശ്യം ദമ്പതിമാരുടെ ഇടവക പള്ളികളില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ സീറോ-മലബാര്‍ സഭയിലെ പള്ളികളില്‍ പരസ്യപ്പെടുത്തുവാന്‍ അധികാരപ്പെടുത്തിയിരിക്കുന്നതു ദേവാലയശുശ്രൂഷി (കപ്യാര്‍)യെയാണ്. മറ്റെല്ലാ അറിയിപ്പുകളും ഭക്തസംഘടനാ വാര്‍ത്തകളും വികാരിയച്ചന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ വിവാഹപ്പരസ്യം മാത്രം ദേവാലയ ശുശ്രൂഷിയെക്കൊണ്ടു പരസ്യപ്പെടുത്തേണ്ടതുണ്ടോ? വിവാഹപ്പരസ്യം വികാരിയച്ചന്‍തന്നെ നിര്‍വഹിക്കുന്നതല്ലേ അഭികാമ്യം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org