മറിയാമ്മ എം.കെ. ചില്ലക്കല്‍
ദൈവത്തിനിഷ്ടം നിറവേറ്റാന്‍
ഞാനൊരു സൃഷ്ടിയായി വന്നു;
പാപങ്ങളേറെ ചെയ്തുപോയ്,
തിരുക്കല്പനകളെല്ലാം മറന്നു.
പാപവിമോചനം നേടാന്‍
ഞാനെന്തു വേണം ദേവാ,
പാപത്തിന്‍ പരിഹാരമായി
തിരുബലിയില്‍ ഞാനെന്നുമണയാം.
നീ തരുന്ന ദാനങ്ങള്‍ക്കെല്ലാം
എന്തു ഞാന്‍ നല്കേണം നാഥാ…
ജീവിതബലി ഞാനേകാം
നന്ദിയായ് തിരുമുമ്പിലെന്നും.