റോമില്‍ വീടില്ലാത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന കേന്ദ്രത്തിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിതമായി കടന്നുചെന്നു. അവിടെ സേവനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും മാര്‍പാപ്പയുടെ സന്ദര്‍ശനം വലിയ സന്തോഷം പകര്‍ന്നു. സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്കു നന്ദി പറയുകയും അവര്‍ക്ക് ആശീര്‍വാദം പകരുകയും ചെയ്ത മാര്‍പാപ്പ മരുന്നും ചികിത്സയും സ്വീകരിക്കാനെത്തിയിരുന്ന മനുഷ്യരുമായി കുറെ നേരം സംസാരിച്ചു. നവംബര്‍ 19 ദരിദ്രദിനമായി ആചരിക്കുന്നതിനു മുന്നോടിയായി വത്തിക്കാന്‍ ആരംഭിച്ചതാണ് ഈ ചികിത്സാകേന്ദ്രം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ പാവങ്ങള്‍ക്കു ലഭ്യമാക്കുന്നുണ്ട്.