മേയ്ദിനം

മേയ്ദിനം

റഷ്യന്‍ വിപ്ലവത്തിനുശേഷം മെയ് 1-ാം തീയതി തൊഴിലാളി ദിനമാണ് (മെയ് ദിനം). അതിനെ പവിത്രീകരിക്കാന്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1955-ലെ മെയ് ദിനത്തില്‍ വി. പത്രോസിന്‍റെ അങ്കണത്തില്‍ തടിച്ചുകൂടിയിരുന്ന തൊഴിലാളികളോടു പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുന്നു; മെയ് ഒന്നാം തീയതി മേലില്‍ തൊഴിലാളിയായ വി. യൗസേപ്പിതാവിന്‍റെ തിരുനാള്‍ ആയിരിക്കും." 'തിരുസ്സഭ ഒട്ടുക്ക് അങ്ങനെ മെയ്ദിനത്തെ പവിത്രീകരിച്ചിരിക്കുകയാണ്.'

യേശുക്രിസ്തുവിന്‍റെ ജന്മനാട്ടുകാര്‍ അവിടുത്തെ വിജ്ഞാനപ്രദമായ പ്രസംഗം കേട്ടപ്പോള്‍, "ഇയാള്‍ ആ തച്ചന്‍റെ മകനല്ലേ?" (മത്താ. 13:55) എന്നാണു ചോദിച്ചത്. യൗസേപ്പ് മരപ്പണിക്കാരനായിരുന്നു. മുപ്പതാമത്തെ വയസ്സുവരെ ഈശോയും വളര്‍ത്തുപിതാവിനെപ്പോലെ മരപ്പണി ചെയ്താണ് ഉപജീവനം കഴിച്ചത്. അല്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചല്ല. ആകയാല്‍ എല്ലാ തൊഴിലുകളും ശ്രേഷ്ഠമാണ്. ഒരു തൊഴിലാളിയായിരിക്കുക ഈശോയെയും യൗസേപ്പിനെയും അടുത്ത് അനുകരിക്കുകയാണ്.

പന്ത്രണ്ടാം പിയൂസ് പറയുന്നു: "ലോകരക്ഷനായ നരദൈവത്തിന്‍റ ഹൃദയത്തില്‍ നിന്നു പരിശുദ്ധാത്മാവ് നിങ്ങളിലും എല്ലാവരിലും ചിന്തപ്പെടുന്നു. ഈശോയുടെ വളര്‍ത്തുപിതാവായ വി. യൗസേപ്പിനെപ്പോലെ വേറൊരു തൊഴിലാളിയിലും പരിശുദ്ധാത്മാവ് ഇത്ര അഗാധമായി പ്രവേശിച്ചിട്ടില്ല. യൗസേപ്പ് പിതാവ് തൊഴിലിലും കുടുംബജീവിതത്തിലും ഈശോയോടുകൂടെ ജീവിച്ചു. നിങ്ങള്‍ ക്രിസ്തുവിനോട് അടുത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീണ്ടും ഞാന്‍ പറയുകയാണ്: "യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍" (ഉത്പ. 41-44).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org