സഹനം കൂടാതെ വിശുദ്ധിയുടെ പടവുകള്‍ കയറാന്‍ പറ്റില്ലെന്നു നമുക്കു ജീവിതം കൊണ്ടു കാണിച്ചുതരുന്നു ഈ വിശുദ്ധ. 1644-ല്‍ പഞ്ചക്ഷതങ്ങളും നമ്മുടെ കര്‍ത്താവിന്‍റെ മുള്‍മുടിയുടെ മുറിവുകളും അവളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഏതു നിമിഷവും ദൈവത്തിനുവേണ്ടി എന്തും സഹിക്കുവാനുള്ള തീക്ഷ്ണമായ ആഗ്രഹം അവളില്‍ ഉണ്ടായിരുന്നു.