ടാസ്കനിയില്‍ സാന്‍ ജെര്‍മീനായില്‍ വി. സെറാഫീന ഭൂജാതയായി. ഭക്തരായ മാതാപിതാക്കന്മാര്‍ അവളെ സഹിക്കുവാന്‍ പഠിപ്പിച്ചു. മനുഷ്യനെ അടുപ്പിക്കാത്ത രോഗമായിരുന്നു അവളെ ബാധിച്ചത്. സെറാഫീന ഒരു മഠത്തിലും ചേര്‍ന്നില്ലായിരുന്നുവെങ്കിലും വീട്ടില്‍ ബെനഡിക്ടന്‍ സഭാനിയമം അനുസരിച്ചാണു ജീവിച്ചിരുന്നത്. 1253-ല്‍ അവളുടെ കഷ്ടതകള്‍ നിത്യമായി അവസാനിച്ചു.