ഈശോ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും മാത്രം കൂട്ടിക്കൊണ്ട് താബോര്‍ മലയിലേയ്ക്കു പോയി. അവരുടെ മുമ്പില്‍ വച്ചു രൂപാന്തരപ്പെട്ടു. ഈശോയുടെ പരസ്യജീവിതത്തിലെ സുപ്രധാനമായ സംഭവം തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അപ്പസ്തോലന്മാരുടെ വിശ്വാസം ശക്തിപ്പെടുന്നതിനുപകരിച്ചു. അവര്‍ക്ക് കര്‍ത്താവിന്‍റെ മഹത്ത്വം ദര്‍ശിക്കാനും സാധിച്ചു.