ഫരിസേയനായി ജനിച്ചു. യഹൂദ നിയമത്തോടുള്ള പ്രതിപത്തിയാല്‍ ക്രിസ്തുമതത്തോടു കടുത്ത ശത്രുത പുലര്‍ത്തി. ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ ദമാസ്കസിലേയ്ക്കു പോയ വഴിയില്‍ ആകാശത്തുനിന്ന് ഒരു പ്രകാശം വന്ന് അദ്ദേഹത്തെ നിലംപതിപ്പിക്കുകയും, ചെയ്യുന്ന പാപത്തിന്‍റെ ഉഗ്രത വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അനനിയാസില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച പൗലോസ്, പിന്നീടു ക്രിസ്തുവിനു വേണ്ടി മരിച്ചു.