റോമാ നഗരത്തില്‍ ഏകാന്തമായ ഒരു മുറിയില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചു. ഈ വാര്‍ത്ത മാര്‍പാപ്പ കേട്ടപ്പോള്‍ അതു തന്‍റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വി. കുര്‍ബാന അര്‍പ്പിക്കുകയില്ലെന്നു നിശ്ചയിച്ച ആളാണ് ഒന്നാം ഗ്രിഗറി മാര്‍പാപ്പ.