ടസ്കനിയില്‍ ജനിച്ച മാര്‍ട്ടിന്‍ 649-ലാണു പേപ്പല്‍ സിംഹാസനത്തിലേയ്ക്ക് ആരോഹണം ചെയ്തത്. ക്രിസ്തുവില്‍ മാനുഷിക മനസ്സില്ലെന്നുള്ള തത്ത്വത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ഇതിനു പ്രതികാരമായി 653-ല്‍ പാപ്പ നാക്സോസിലേയ്ക്കു നാടുകടത്തപ്പെട്ടു. പിന്നീടു ചെര്‍സൊണീസ് ജയിലില്‍വച്ചു പട്ടിണി കിടന്നു മരിച്ചു.