പേഴ്സ്യയിലെ സാപ്പോര്‍ രാജാവു തന്‍റെ വാഴ്ചയുടെ 18-ാം വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി ഒരു മഹാമര്‍ദ്ദനം നടത്തി. ജോനാസിനെയും ബറാക്കീസിയൂസിനെയും പിടിച്ചു പേഴ്സ്യന്‍ രാജാവിനെ വണങ്ങാനും പ്രകൃതി ശക്തികളെ ആരാധിക്കാനും ആവശ്യപ്പെട്ടു. അതിനു വഴങ്ങാത്തതിനാല്‍ തിളയ്ക്കുന്ന താറു വായില്‍ കോരിയൊഴിച്ചു.