മഹാനായ ഗ്രിഗറിയോസ് പാപ്പയുടെ മൂന്നു സഹോദരിമാരില്‍ രണ്ടുപേരാണ് ഇവര്‍. ചെറുപ്പം തൊട്ടുതന്നെ ഇവര്‍ സ്വഭവനത്തില്‍ സന്ന്യാസ ജീവിതമാണു നയിച്ചിരുന്നത്. ത്രസീലിയായും എമിലിയാനയും ലോകസുഖങ്ങള്‍ ഉപേക്ഷിച്ചു തപോജീവിതം ആരംഭിച്ചു. ഒരു ദിവസം ത്രസീലിയാ അവളുടെ അമ്മാവനായ വി. ഫെലിക്സ് പാപ്പയെ ദര്‍ശിക്കുകയും അവള്‍ പനി വന്നു മരിക്കുകയും ചെയ്തു. ജനുവരി 8-ാം തീയതി എമിലിയാനയും നിര്യാതയായി.