പേര്‍ഷ്യയിലെ ബരാനെസ്സു രാജാവിന്‍റെ കാലത്തു ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ പുരോഹിതനായിരുന്നു ബെഞ്ചമിന്‍. ബെഞ്ചമിന്‍ ക്രിസ്തുമതം പ്രസംഗിക്കുന്നുണ്ടെന്ന് അറിഞ്ഞ രാജാവ് അദ്ദേഹത്തെ മര്‍ദ്ദിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. ഒരു താലന്തു ലഭിച്ച ഭൃത്യനെ പോലെ സത്യം മൂടിവയ്ക്കാനാകില്ലെന്നു വിശുദ്ധന്‍ മറുപടി നല്‍കി. തുടര്‍ന്നു ശക്തിയാര്‍ജിച്ച മര്‍ദ്ദനങ്ങളെ തുടര്‍ന്നു 424-ല്‍ അദ്ദേഹം രക്തസാക്ഷിത്വമകുടം നേടി.