16-ാമത്തെ വയസ്സില്‍ വി. ഡൊറോത്തിയുടെ സഹോദരീ സംഘത്തില്‍ ചേര്‍ന്നു. 22-ാമത്തെ വയസ്സു മുതല്‍ കഠിനവേദനകള്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്നു. അനുദിനകൃത്യങ്ങള്‍ ശരിയായി നിര്‍വഹിച്ച് അവള്‍ പുണ്യമാര്‍ഗത്തില്‍ ചരിച്ചു. അവളുടെ സ്മാരകശിലയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. 'ഇവിടെ മനുഷ്യവേദന ഒരു മാലാഖയെപ്പോലെ കുറേക്കൊല്ലം ശമിപ്പിച്ചുകൊണ്ടിരുന്ന സി. ബെര്‍ട്ടില്ലാ ബൊസ്കാര്‍ഡിന്‍റെ ഓര്‍മയ്ക്ക്."