കൊറീന്തിലെ മെത്രാനായിരുന്ന ഡയനീഷ്യസ് രണ്ടാം ശതാബ്ദത്തിലെ സഭയുടെ ഇടയന്മാരില്‍വച്ച് എത്രയും പരിശുദ്ധനും പ്രഭാഷണ ചതുരനുമാണ്. പ്രസംഗങ്ങള്‍കൊണ്ടു മാത്രമല്ല ലേഖനങ്ങള്‍കൊണ്ടും അദ്ദേഹം ക്രൈസ്തവരെ ഉപദേശിച്ചിരുന്നു. വിശ്വാസത്തില്‍ തെറ്റുകള്‍ വരുന്നതു ലോക വസ്തുക്കളോടുള്ള അമിതമായ മമതകൊണ്ടും പരമാര്‍ത്ഥതയുടെ കുറവു കൊണ്ടുമാണ്.