1877 ഒക്ടോബര്‍ 17-നു തൃശൂര്‍ ജില്ലയില്‍ ജനിച്ചു. കര്‍മ്മലീത്താ മഠത്തില്‍ ചേര്‍ന്നു സന്യാസിനിയായി. "മരിച്ചാലും മറക്കില്ലാട്ടോ" എന്ന വിശുദ്ധയുടെ പതിവുവാക്കുകള്‍ പ്രസിദ്ധമാണ്. ജീവിച്ചിരിക്കെ പ്രാര്‍ത്ഥനാസഹായം തേടിവരുന്ന കുട്ടികള്‍ വഴിയായി "പ്രാര്‍ത്ഥിക്കുന്ന അമ്മ" എന്നറിയപ്പെട്ടു. 1952 ആഗസ്റ്റ് 29-ന് നിര്യാതയായി. ഒല്ലൂരിലാണ് വിശുദ്ധയുടെ കബറിടം. 2014 നവംബര്‍ 22-നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.