ക്രിസ്തുവിനെപ്പോലെ കാലിത്തൊഴുത്തിലാണ് ഫ്രാന്‍സിസ് ജനിച്ചത്. യൗവ്വനത്തില്‍ വിരുന്നിന്‍റെ പ്രൗഢിയിലും ലൗകായതികത്വത്തിലും മുഴുകിയ ജീവിതത്തില്‍നിന്നും ചാക്കുടുക്കുന്ന ആത്മീയ ചൈതന്യത്തിലേയ്ക്ക് ഉയര്‍ന്ന ആ ജീവിതം ഫ്രാന്‍സിസ്കന്‍ സഭയുടെ ഉദയത്തിനു കാരണമായി. എളിമയുടെയും ദാരിദ്ര്യത്തിന്‍റെയും മൂര്‍ത്തീകരണമായ ഫ്രാന്‍സിസ് നഗ്നനായി തറയില്‍ കിടന്നു മരിക്കുകയാണു ചെയ്തത്.