ചെറുപ്പത്തില്‍ അമ്മ മരിച്ചു. അപ്പന്‍ അവനെ ദൈവത്തിനു സമര്‍പ്പിച്ചു. ബിഷപ്പായി നിയമിതനായെങ്കിലും അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തില്‍ പ്രവേശിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. പലപ്പോഴും കുഷ്ഠ രോഗികളെ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിച്ചിരുന്നു. 1115-ല്‍ ആണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്.