നിയമത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് ബിരുദം നേടിയ ഒരു പോളിഷ,് വിശുദ്ധനാണു വി. ഹയസിന്ത്. 1220-ല്‍ ബിഷപ്പിനോടൊപ്പം റോമില്‍ പോയ അദ്ദേഹം വി. ഡൊമിനിക്കിനെ കാണുകയും ഡൊമിനിക്കന്‍ സഭാംഗമാകുകയും ചെയ്തു. ഒരുപാടു സ്ഥലങ്ങളില്‍ പ്രസംഗിച്ചശേഷം അദ്ദേഹം ക്രാക്കോയിലെ കേന്ദ്ര ആശ്രമത്തിലേയ്ക്കു താമസം മാറ്റി. ഇവിടെ വച്ച് അദ്ദേഹം നിര്യാതനായി.