സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തൂസിന്‍റെ ഏക പുത്രനായിരുന്നു ജോണ്‍. ഇദ്ദേഹത്തിന്‍റെ ദൈവഭക്തിയും ധീരതയും വാഗ്വിലാസത്തേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായിരുന്നു."ആദ്ധ്യാത്മികസ്നേഹത്താല്‍ എരിയുന്നവര്‍ ഭൂമിയില്‍ അമൂല്യമായവയെ ശൂന്യമായി ഗണിക്കുന്നു. യേശു ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ എരിയുന്നവര്‍ക്കേ ഈ ഭാഷ മനസ്സിലാകുകയുള്ളൂ" ഇതായിരുന്നു വിശുദ്ധന്‍ അനുഗമിച്ചിരുന്ന സുപ്രധാന വാക്യം.