ബെത്സെയിദക്കാരനായ സെബദിയുടെയും സാലോമിയുടെയും ഇളയ മകനാണു യോഹന്നാന്‍. ഈശോയുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു ഇദ്ദേഹം. അവസാനം ഈശോ തന്‍റെ അമ്മയെ യോഹന്നാന്‍റെ കൈകളില്‍ ഏല്പിച്ചിട്ടാണു മരിക്കുന്നത്. 52-ാമാണ്ടുവരെ യോഹന്നാന്‍ ജെറുസലേമില്‍ തന്നെ താമസിച്ചു. പിന്നീട് അദ്ദേഹം എഫേസൂസില്‍ വച്ചു മരിച്ചെന്നാണ് പാരമ്പര്യം.