ദാവീദിന്‍റ വംശത്തില്‍ നിന്നു യാക്കോബിന്‍റെ മകനായി വി. യൗസേപ്പ് ജനിച്ചു. ദൈവം തന്‍റെ പുത്രനായ ഈശോയെ വളര്‍ത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും ഏല്പിച്ചതു വി. യൗസേപ്പിനെയാണ്. യൗസേപ്പ് നന്മരണ മദ്ധ്യസ്ഥനും കന്യകകളുടെ കാവല്‍ക്കാരനും തൊഴിലാളികളുടെ ആശ്രയവും തിരുസഭയുടെ സംരക്ഷകനുമാണ്. ഈശോയ്ക്കു 15 വയസ്സുള്ളപ്പോള്‍ യൗസേപ്പ് മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.