257-ല്‍ സിക്സ്റ്റസ് ദ്വിതീയന്‍ മാര്‍പാപ്പ ലോറന്‍സിനു ഡീക്കന്‍പട്ടം നല്കി. മകനേ, ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞ അദ്ദേഹം ലോറന്‍സിനോടു സഭയുടെ സമ്പത്ത് ദരിദ്രര്‍ക്കു നല്കാന്‍ ആവശ്യപ്പെട്ടു. റോമന്‍ പ്രീഫക്ട് സ്വര്‍ണത്തിനായി ലോറന്‍സിനെ സമീപിച്ചപ്പോള്‍ ലോറന്‍സ് സമൂഹത്തിലെ വിധവകളെയും ദരിദ്രരെയും കാണിച്ചു കൊടുത്തു. ക്ഷുഭിതനായ പ്രീഫെക്ട് ലോറന്‍സിനെ ഇരുമ്പുപലകയില്‍ കിടത്തി പലകയുടെ അടിയില്‍ തീയിട്ടു.