ജെനോവായ്ക്കു സമീപം പോര്‍ട്ടു മോറിസില്‍ 17-ാം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന വ്യക്തിയാണ് വി. ലെയനാര്‍ഡ്. ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്ന ലെയനാര്‍ഡ് ഗുരുതരമായ രോഗത്താല്‍ ശയ്യാവലംബനായി. ജീവിത ശിഷ്ടം പാപികളുടെ മാനസാന്തരത്തിനുവേണ്ടി പ്രയത്നിക്കുമെന്നു നേര്‍ന്നപ്പോഴാണ് അദ്ദേഹത്തിന്‍റെ രോഗം മാറിയത്. കഠിന പാപികളുടെ മനസ്സുപോലും ഇളക്കുന്ന തരത്തില്‍ വഴിക്കവലകളില്‍ പ്രസംഗിച്ചാണ് വി. ലെയനാര്‍ഡ് വിശുദ്ധ പദവിക്കര്‍ഹനായത്.