മാര്‍ട്ടിന്‍റെ ഉപവിയും എളിമയും പ്രാര്‍ത്ഥനയിലുള്ള തീക്ഷ്ണതയും കണ്ട് അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. ഉപവിയുടെ മാര്‍ട്ടിന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ക്രമേണ ജനങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്രവര്‍ത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാന്‍ തുടങ്ങി. 60-ാം വയസ്സില്‍ മരിച്ചു.