1950 നവംബര്‍ 1-ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ മുനീഫി ചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. വി. ജോണ്‍ ഡമഷീന്‍ സാക്ഷ്യപ്പെടുത്തുന്നു മറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം സ്വര്‍ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്നും. 13-ാം ശതാബ്ദത്തില്‍ ജപമാലയില്‍ മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തെപ്പറ്റി ധ്യാനിച്ചു തുടങ്ങിയിരുന്നു.