കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം യൂദാസിന്‍റെ സ്ഥാനത്തേക്ക് നറുക്കിട്ട ശിഷ്യന്മാര്‍ മത്തിയാസിനെ തിരഞ്ഞെടുത്തു. ഇതര അപ്പസ്തോലന്മാരോടുകൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. മത്തിയാസ് ശരീര നിഗ്രഹത്തെക്കുറിച്ച് അത്യുത്സാഹത്തോടെ പ്രസംഗിക്കുകയാണെന്ന് അലക്സാണ്ട്രിയായിലെ വി. ക്ലമന്‍റ് പറഞ്ഞു. എത്യോപ്യായില്‍ വച്ചു മത്തിയാസ് രക്തസാക്ഷിത്വ കീരിടം നേടി.