ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തു മോസിയായിലോ നേപ്പിള്‍സിലോ വച്ചു രക്തസാക്ഷിത്വമകുടം ചൂടിയവരാണു വി. നിക്കാന്‍ററും മാര്‍സിയാനും. നിക്കാന്‍ററും മാര്‍സിയനും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നും ആ വിശ്വാസം ഇളക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും ഉറപ്പായി പ്രഖ്യാപിച്ചു. കൊലക്കളത്തിലേയ്ക്കു നീങ്ങിയപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു, 'എത്രയും വിജ്ഞാനിയായ ന്യായാധിപാ, അങ്ങേയ്ക്കു സമാധാനം"