318-ല്‍ അന്ത്യോഖ്യയില്‍ മെത്രാനായി നിയമിക്കപ്പെട്ട ഫിലെഗോണിയുസ് അഭിഭാഷകനാകാനാണു പഠിച്ചത്. തികഞ്ഞ ഒരു വാഗ്മിയായിരുന്നതുകൊണ്ട് അഭിഭാഷക ജോലിയില്‍ അദ്ദേഹം പ്രശോഭിപ്പിച്ചു. പെരുമാറ്റ വിശേഷവും ജീവിതവിശുദ്ധിയും ഇദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി ഉളവാക്കി. അന്ത്യോക്യായിലെ മെത്രാന്‍ മരിച്ചപ്പോള്‍ ഈ അഭിഭാഷകനെ മെത്രാനായി വാഴിച്ചു. പിന്നീട് ഇദ്ദേഹം 324-ല്‍ മരിച്ചു.