1920-ല്‍ പോളണ്ടില്‍ ജനിച്ച കരോള്‍ വോയ്റ്റിവ, 22-ാം വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് ക്രാക്കോവിലെ ആര്‍ച്ചുബിഷപ്പും കാര്‍ഡിനലുമായി ഉയര്‍ന്നു. ഫാസിസത്തിന്‍റെയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്‍റെയും ദുരിതങ്ങള്‍ അനുഭവിച്ചു. 1978 ഒക്ടോബര്‍ 22-നു ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു. 27 വര്‍ഷം സഭയെ നയിച്ചു. 2005 ഏപ്രില്‍ 2-നു നിര്യാതനായി. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.