വേദപ്രചാരണത്തിനായി ഗോളിലേയ്ക്കു ഫേബിയന്‍ മാര്‍പാപ്പ അയച്ചത് സത്തൂര്‍ണിനൂസിനെയായിരുന്നു. ടൂളൂസിലെ മെത്രാനായി തീര്‍ന്ന വിശുദ്ധന്‍ ധാരാളം പേരെ മാനസാന്തരപ്പെടുത്തി. വിശ്വാസം യാതൊരു വിധത്തിലും ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ വിശുദ്ധന്‍ സദാ സന്നദ്ധത കാണിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതം നല്കി വിശുദ്ധന്‍ രക്തസാക്ഷിയായി തീര്‍ന്നു.