ഒരു പിതാവിന്‍റെ സ്നേഹത്തോടുകൂടെ മധുരമായ പ്രഭാഷണങ്ങള്‍ ചെയ്തു സര്‍വരേയും അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. കഴിവുപോലെ എല്ലാവരെയും സഹായിച്ചുമിരുന്നു. ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡകള്‍ സഹിച്ചവരെ സോത്തെര്‍ പാപ്പ ആശ്വസിപ്പിച്ചു. അവരുടെ ആശ്രിതര്‍ക്കു സഹായങ്ങള്‍ നല്കി. നാലു കൊല്ലത്തെ ഭരണത്തിനുശേഷം രക്തസാക്ഷിത്വം വരിച്ചുവെന്നാണു പാരമ്പര്യം.