കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരം വഴി സ്വാതന്ത്ര്യം പ്രാപിച്ച തിരുസഭയുടെ പ്രഥമ മാര്‍പാപ്പയായിരുന്നു സില്‍വെസ്റ്റര്‍. വൈദികനായ അദ്ദേഹം സകലരുടെയും പ്രശംസാപാത്രമായിരുന്നു. 314-ല്‍ മെല്‍ക്കിയാദെസു പാപ്പ അന്തരിച്ചപ്പോള്‍ സില്‍വെസ്റ്ററിനെ മാര്‍പാപ്പയായി നിയമിച്ചു. എല്ലാ കാര്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്ത പാപ്പ 335 ഡിസംബര്‍ 31-ാം തീയതി കാലം ചെയ്തു.