കാരുണ്യത്തിന്‍റെയും പരസ്നേഹത്തിന്‍റെയും പ്രതീകമായി നിലകൊണ്ടവളായിരുന്നു വി. മദര്‍ തെരേസ. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും കോര്‍ത്തിണക്കിയുള്ള ജീവിതശൈലിയാണു മദര്‍ തെരേസ അനുഷ്ഠിച്ചുപോന്നിരുന്നത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശക്തി അവള്‍ സമ്പാദിച്ചിരുന്നതു വി. ബലിയില്‍ നിന്നാണ്. 2016 സെപ്തംബര്‍ 4 -നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.