ഹെന്‍റി എട്ടാമന്‍റെ ലോഡ് ഓഫ് ദി എക്സ്ച്ചെക്കര്‍ ആയിരുന്നു വി. മൂര്‍. കാഥറിനെ ഉപേക്ഷിച്ച് ആന്‍ബൊളിനെ വിവാഹം കഴിച്ച് തന്നെതന്നെ ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ പരമാധികാരിയാക്കാനുമുള്ള ഹെന്‍റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു മൂര്‍ രാജിവച്ചു. ഇതേത്തുടര്‍ന്നാണൂ മൂര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നതും ക്രൂരമായി മരണപ്പെടുന്നതും. 1535-ല്‍ മരണം സഹോദരനെപ്പോലെ പുണര്‍ന്ന മൂര്‍, വി. തോമസ് മൂര്‍ ആയി.