ഫാ. വിന്‍സെന്‍റിന്‍റെ പ്രധാന പ്രേഷിത വേല പ്രസംഗമായിരുന്നു. കുരിശുരൂപത്തിന്‍റെ മുമ്പിലിരുന്ന് ഒരുങ്ങിക്കൊണ്ടു ഫാ. വിന്‍സെന്‍റ് ചെയ്തിരുന്ന പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ കരയിപ്പിച്ചു. പാപം, മരണം, വിധി, നരകം, നിത്യത്വം എന്നിവയായിരുന്നു പ്രഭാഷണവിഷയം. തന്നിമിത്തം വിധിയുടെ മാലാഖ എന്ന ഒരപരനാമം തന്നെ വിന്‍സെന്‍റിനുണ്ടായിരുന്നു.