വി.ജെ. കുര്യന് അവാര്‍ഡ് നല്കി

വി.ജെ. കുര്യന് അവാര്‍ഡ് നല്കി

തൃശൂര്‍: തൃശൂരിന്‍റെ സാമൂഹ്യ സാംസ്കാരിക സംഘടനയായ സത്സംഗ് തൃ ശിവപേരൂര്‍ ഏര്‍പ്പെടുത്തിയ ശക്തന്‍ തമ്പുരാന്‍ അവാര്‍ഡ് അന്താരാഷ്ട്ര വിമാനത്താവള എം.ഡി. വി.ജെ. കുര്യന്‍ ഏറ്റുവാങ്ങി.

പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെതന്നെ ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേതെന്നും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനശേഷി 100 മെഗാ വാട്ട് ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണായിരം പേര്‍ക്ക് പ്രത്യക്ഷമായും അതിലിരട്ടിയാളുകള്‍ക്ക് പരോക്ഷമായും ജോലി നല്‍കിയിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ പൊതുമേഖലാ സ്ഥാപനമാണ് സിയാലെന്നും വി. ജെ. കുര്യന്‍ അറിയിച്ചു.

ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി വി.ജെ. കുര്യന് ശക്തന്‍ തമ്പുരാന്‍ അവാര്‍ഡ് സമ്മാനിച്ചു. മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സുവര്‍ണ്ണമുദ്ര വി. ജെ. കുര്യന് തോമസ് കൊള്ളന്നൂര്‍ സമ്മാനിച്ചു. സത് സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, പ്രസിഡന്‍റ് പ്രൊഫ. എം. മാധവന്‍കുട്ടി, ജനറല്‍ സെക്രട്ടറി സി.ഡി. ആന്‍റണി, വിമല കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മാരിയറ്റ് തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org