മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണം നല്കി

മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണം നല്കി

കോട്ടയം-കളത്തിപ്പടി: പാപ്പുവ ന്യൂഗിനിയിലേക്കുള്ള വത്തിക്കാന്റെ സ്ഥാനപതിയായി നിയോഗിതനായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കലിന് മാതൃ ഇടവകയായ കളത്തിപ്പടി ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ വിശ്വാസസമൂഹം സ്വീകരണം നല്‍കി. യേശു ക്രിസ്തുവിന്റെ സുവിശേഷം ലോകം മുഴുവന്‍ പ്രഘോഷിക്കുവാന്‍ ഉജ്വലനായ ഏലിയായെപ്പോലെയും വ്രതവര്യന്‍ സ്‌നാപകയോ ഹന്നാനെപ്പോലെയും അയയ്ക്കപ്പെട്ട ശിഷ്യന്മാരെ പ്പോലെയും പാപ്പുവ ന്യൂഗിനിയില്‍ വത്തിക്കാന്റെ പ്രതിനിധിയായി യേശുക്രി സ്തുവിന്റെ സുവിശേഷവാ ഹകനാകുവാനും അത് അനേകര്‍ക്ക് പകര്‍ന്നു നല്‍കു വാനും ദൈവത്താല്‍ നിയോഗം ലഭിച്ച വ്യക്തിയാണ് മാര്‍ കുര്യന്‍ വയലുങ്കലെന്ന് തിരുവല്ലാ അതിരൂപ താദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പറഞ്ഞു. ലിറ്റര്‍ജിക്കല്‍ റിസപ്ഷനും സന്ധ്യാപ്രാര്‍ത്ഥന ക്കുംശേഷം, മാര്‍ കുര്യന്‍ വയലുങ്കലിനു നല്‍കിയ അനുമോദന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. ആന്റണി പടിപ്പുരയ്ക്കല്‍, ബഥനി സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോ സ്കുരുവിള, ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ഫാ. മല്പാന്‍ മാത്യു വെള്ളാനിക്കല്‍, ഫാ. ജെയിംസ് മാമ്മൂട്ടില്‍, സി. ആര്‍ദ്ര, ഫാ. കുര്യന്‍ മാത്യു, ഫാ. ആന്റണി പടിപ്പുരയ്ക്കല്‍, പി.ആര്‍. ജേക്കബ്, കെ.എം. വര്‍ഗീസ്, എജി പാറപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org