International

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

Sathyadeepam

പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാന്‍ യുകെ പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, നിയമനിര്‍മ്മാണ സഭാംഗങ്ങളെ നേരിട്ട് ബന്ധപ്പെട്ട് ഇതിനെതിരായ വികാരം അറിയിക്കണമെന്ന് വിശ്വാസികളോട് മെത്രാന്മാര്‍ ആവശ്യപ്പെടുന്നു.

ഈ നിര്‍ദ്ദേശവുമായി ഇംഗ്ലണ്ടിലെ വിവിധ രൂപത അധ്യക്ഷന്മാര്‍ തങ്ങളുടെ കീഴിലുള്ള പുരോഹിതര്‍ക്കും ഇടവക ജനങ്ങള്‍ക്കും ഇടയ ലേഖനങ്ങള്‍ അയച്ചു.

'ജീവിതാവസാന തിരഞ്ഞെടുപ്പ് ബില്‍' എന്ന പേരിലുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ഒരു ലേബര്‍ പാര്‍ട്ടി അംഗമാണ്. ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇത്തരം നിയമങ്ങളെല്ലാം അത്യന്തം അപകടകരമാകും എന്നാണ് കത്തോലിക്കാസഭയുടെ നിലപാട്.

പാശ്ചാത്യ രാജ്യങ്ങളില്‍ ജനങ്ങളുടെ ശരാശരി വയസ്സ് വര്‍ദ്ധിക്കുകയും യുവജനങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാരുണ്യവധത്തിന് വാതില്‍ തുറന്നു കൊടുക്കുന്നത് അപകടകരമാകും.

മറ്റുള്ളവര്‍ക്ക് ഭാരമാകാതെ ജീവിതം അവസാനിപ്പിക്കുക ഒരു സാമൂഹ്യ കടമയാണെന്ന പ്രതീതി ഉയര്‍ത്തപ്പെടും. മനുഷ്യസമൂഹത്തിനു പ്രായത്തില്‍ വളരാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സമൂഹം ആയിരിക്കുകയില്ല ഇത്. മെത്രാന്മാര്‍ വിശദീകരിക്കുന്നു.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു

യഥാര്‍ഥ സന്തോഷം ലൗകിക വസ്തുക്കളിലല്ല, ദൈവസ്‌നേഹത്തിലാണ്