ബ്രസീലിലെ കാമ്പിനാസ് അമലോത്ഭവമാതാ കത്തീഡ്രലില്‍ ഒരു അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വി. കുര്‍ബാന സമാപനത്തോട് അടുക്കുമ്പോഴാണ് അക്രമി കത്തീഡ്രലില്‍ കടന്നത്. അയാള്‍ സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കാമ്പിനാസ് അതിരൂപതാധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അക്രമത്തിന്‍റെ കാരണം അറിവായിട്ടില്ല.