ചൈനയില്‍ 70 വര്‍ഷം ഒഴിഞ്ഞു കിടന്ന മെത്രാന്‍ പദവിയില്‍ നിയമനം

ചൈനയില്‍ 70 വര്‍ഷം ഒഴിഞ്ഞു കിടന്ന മെത്രാന്‍ പദവിയില്‍ നിയമനം
Published on

ചൈനയിലെ ഷെങ്ഷൗ രൂപതാദ്ധ്യക്ഷനായി ഫാ. തദേവൂസ് യുഷെങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 70 വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ രൂപതയുടെ അധ്യക്ഷ പദവി. വത്തിക്കാനും ചൈനാ ഭരണകൂടവും തമ്മില്‍ രൂപപ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക ധാരണയിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഈ മെത്രാന്റെ നിയമനം. 58 കാരനായ പുതിയ മെത്രാന്‍ ചൈനീസ് ഭരണകൂടത്തിനും സ്വീകാര്യനാണ്. ജനുവരി അവസാനവാരം നടന്ന മെത്രാഭിഷേക കര്‍മ്മത്തില്‍ 300 ലേറെ വൈദികരും മറ്റു ജനങ്ങളും പങ്കെടുത്തു എന്നാണ് വാര്‍ത്ത.

1946 ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ രൂപത സ്ഥാപിച്ചത്. ഇറ്റാലിയന്‍ മിഷനറിയായിരുന്നു ആദ്യത്തെ മെത്രാന്‍. 1949 ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതോടെ സഭയെ ഒറ്റപ്പെടുത്തുകയും വിദേശ മിഷണറിമാരെയും പുരോഹിതന്മാരെയും മെത്രാന്മാരെയും രാജ്യത്തിന് പുറത്താക്കാന്‍ തുടങ്ങുകയും ചെയ്തു. 1953 ല്‍ ഈ രൂപതയിലെ ബിഷപ്പും 14 വിദേശവൈദികരും പുറത്താക്കപ്പെട്ടതോടെ അധ്യക്ഷ സ്ഥാനം ഒഴിവായി. പിന്നീട് ഇപ്പോഴാണ് ഒരു മെത്രാന്‍ നിയമിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org