സാമ്പത്തിക സംവരണം; മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നത് തിരുത്തണം: ലെയ്റ്റി കൗണ്‍സില്‍

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇത് തിരുത്തപ്പെടണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാന പരിധിയും ഭൂവിസ്തീര്‍ണവും വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് മുന്‍കാല പ്രാബല്യത്തിനും തടയിട്ടിരിക്കുന്നത്.

സാമ്പത്തിക സംവരണ പ്രാബല്യത്തീയതി 3.1.2020 എന്നാക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ച് മൂന്നിനാണ് ഇറക്കിയത്. ഇതനുസരിച്ച് 2020 ജനുവരി മൂന്നിനോ അതിനു ശേഷമോ അവസാന തീയതിയുള്ള എല്ലാ പിഎസ്സി നോട്ടിഫിക്കേഷനിലും ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണ റിസര്‍വേഷനുള്ള ക്ലെയിം ഉന്നയിക്കാവുന്നതാണ്. എന്നല്‍, സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ 103-ാം ഭരണഘടന ഭേദഗതി നിലവില്‍ വന്നത് 2019 ജനുവരി 12 നാണ്. ഇതനുസരിച്ചാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ 2019 ജനുവരി 12 മുതലുള്ള പിഎസ്സി വിജ്ഞാപനങ്ങളില്‍ സാമ്പത്തിക സംവരണം ബാധകമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ അടിയന്തര ഭേദഗതി വരുത്തണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org