പലരും മരക്കവി എന്ന് വിളിച്ചു കളിയാക്കുമ്പോൾ ടീച്ചർക്ക് വിഷമമുണ്ടോ എന്നതായിരുന്നു കെ.ടി. ലീനയുടെ ചോദ്യം. "അതു കേൾക്കുമ്പോൾ എനിക്കഭിമാനമാണ്. എത്രയോ വർഷമായി ഞാനിതു കേൾക്കുന്നു. ഒ.എൻ.വിയും കടമ്മനിട്ടയുമൊക്കെ ഇങ്ങനെ വിളി കേൾക്കുന്നവരാണ്. സൈലൻ്റ് വാലിയുടെ സംരക്ഷണത്തിനായി ഞങ്ങൾ പോരാടിയപ്പോൾ കൂട്ടിന് ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിരുന്നില്ല. പക്ഷേ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുണച്ചു. വനനിയമം കൊണ്ടുവരാൻ കഴിഞ്ഞു. അതുകൊണ്ട് കുറച്ചു കാടെങ്കിലും ഇപ്പോൾ ബാക്കിയുണ്ട്."