ഒരു വര്‍ഷക്കാലത്ത് സബര്‍മതി നിറഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍, അതില്‍നിന്ന് കേവലം ഒരു തൊട്ടി വെള്ളം മാത്രമെടുത്ത് തന്റെ പ്രഭാത കര്‍മ്മങ്ങള്‍ക്കായി വരുന്ന ഗാന്ധിജിയെ കണ്ടിട്ട് ഒരാള്‍ ചോദിച്ചു: അങ്ങ് എന്താണ് ഇത്ര മിതമായി വെള്ളം ഉപയോഗിക്കുന്നത്? ഗാന്ധിജി പറഞ്ഞു, പുഴ ഒഴുകുന്നത് എനിക്കുവേണ്ടി മാത്രമല്ല. ഈ പുഴയെ ആശ്രയിച്ച് ജീവിക്കുന്ന അനേകര്‍ക്ക് കൂടിയാണ്. എന്റെ ധാരാളിത്തം അവര്‍ക്ക് ജലം നഷ്ടമാകാന്‍ ഇടയാക്കരുത്.