പ്രത്യാശയുടെ വഴിയോരം

കവിത


ആല്‍വിന്‍ ജോബി വില്ല്യാടത്ത്

ക്ലാസ്സ് IX

കാലിടറി വീഴുന്ന വഴികളേറെയുണ്ടിവിടെ,
വഴിതെറ്റാതെ നാം ചരിച്ചീടേണം
കലിതുള്ളിത്തിമര്‍ക്കുന്ന പ്രകൃതിയുമീ-
ഭൂതലം ജനവാസയോഗ്യമല്ലാതാകുമോ?

ചിന്തകള്‍ പലതും മാറിമറിയുന്നുണ്ടെങ്കിലും
പ്രത്യാശ കൈവിടാതെ നാം ജീവിച്ചീടേണം
ജീവിതനൗകയില്‍ തുഴയുന്ന മര്‍ത്യനു-
ക്ലേശങ്ങളേറെ സഹിച്ചീടേണം.

രോഗങ്ങള്‍ വ്യാധികള്‍ പീഡകള്‍ തുടങ്ങി
സാമ്പത്തിക പാധീനതകളേറെയുണ്ടിവിടെ
നിരാശയിലുഴറാതെ പ്രത്യാശയോടെ നാം
ഈശ്വരവിശ്വാസത്തില്‍ വളര്‍ന്നീടേണം.

രാത്രിക്കു പകല്‍ തുണയായിരിക്കുമ്പോള്‍
സഹനങ്ങള്‍ക്കൊരു സുഖം വന്നുചേര്‍ന്നീടും
നന്മതന്‍ പാതയിലെന്നും ചരിച്ചീടിനാല്‍
പരലോകജീവിതവും ധന്യമായിത്തീര്‍ന്നീടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org