കാരുണ്യമാതാവിന്‍റെ സംരക്ഷണത്തില്‍ വി. പീറ്റര്‍ നൊളാസ്കോ സമാരംഭിച്ച സന്ന്യാസസഭയാണ് ആദ്യമായി ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി വാങ്ങിയത്. വളരെയേറെ എതിര്‍പ്പുകളുണ്ടായിട്ടും കാരുണ്യമാതാവിന്‍റെ അഥവാ വീണ്ടെടുപ്പു മാതാവിന്‍റെ സഭ എന്ന നാമത്തില്‍ ഒരു പുതിയ സഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാര്‍പാപ്പ 1218-ല്‍ അനുമതി നല്കി.