സിറിയന്‍ സഭയിലെ ഏക വേദപാരംഗതനാണു കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്‍റെ വീണയുമായ വി. എഫ്രേം. എദേസ്സയിലെ വി. ഗ്രന്ഥ വിദ്യാലയത്തിനു പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. ആറാം പട്ടം സ്വീകരിച്ചെങ്കെിലും പൗരോഹിത്യം സ്വീകരിക്കാന്‍ എളിമ സമ്മതിച്ചില്ല. മെത്രാഭിഷേകത്തിനു ക്ഷണമുണ്ടായപ്പോള്‍ ഭ്രാന്ത് അഭിനയിച്ചാണ് ആ ബഹുമതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.സുറിയാനി റീത്തിലെ ഗാനങ്ങള്‍ പലതും എഴുതി. 378-ല്‍ എഫ്രേം മരിച്ചു.